Tuesday 6 December 2016

മലങ്കരസഭാസമിതികളുടെ രൂപവും ഭാവവും ഭാവിയും / പി. തോമസ്, പിറവം



മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടവക ഭദ്രാസന സഭാതലങ്ങളിലെ ഭരണസമിതികളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സാധാരണക്കാരെക്കാള്‍ ആത്മിയനിലവാരവും സമൂഹത്തില്‍ നല്ല സാക്ഷ്യവും മാതൃകാജീവിതവും സഭാപരിജ്ഞാനവും ഉള്ളവരായിരിക്കേണ്ടതാണ്. മുമ്പൊക്കെ സ്വന്തം അയോഗ്യതാബോധവും തങ്ങളെക്കാള്‍ യോഗ്യരായവരാണ് തല്‍സ്ഥാനങ്ങളില്‍ വരേണ്ടതെന്ന ബോദ്ധ്യവും മൂലം മത്സര രംഗത്തേക്ക് വലിയ തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല. പക്ഷേ രാഷ്ടീയ സാമൂഹ്യരംഗങ്ങളിലെ മൂല്യച്യുതി സഭാരംഗത്തേക്ക് സന്നിവേശിച്ചതിനാല്‍ സമ്മര്‍ദ്ദതന്ത്രം, ഭീഷണി, പണം, രാഷ്ട്രീയസ്വാധീനം, പ്രചാരണം, ഗ്രൂപ്പുപ്രവര്‍ത്തനം, കോക്കസുകള്‍ തുടങ്ങിയവയിലൂടെ അനര്‍ഹരായവര്‍ ഭരണസമിതികളില്‍ ഇടം കണ്ടെത്തുന്നുണ്ട്. ഇത്തരക്കാരുടെ സ്വാധീനംകൊണ്ട് ലോകത്തിന് അനുരൂപരാകരുതെന്ന ശ്ലൈഹികവചനം മറന്നുകൊണ്ട് സഭ കൂടുതല്‍കൂടുതല്‍ ലോകാനുരൂപമായിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ട് സഭയുടെ വിവിധ ഘടകങ്ങളില്‍ ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ നിലവാരം ആത്മിയരംഗത്ത് ഉദ്ദേശിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമാണോ എന്ന് സ്വയം വിലയിരുത്തേണ്ടതാണ്. പ്രത്യേകിച്ചും മേല്‍ത്തട്ടില്‍, സഭാമാനേജിംഗ് കമ്മറ്റി പോലുള്ള സമിതികളിലെ അംഗങ്ങള്‍, അവരെ സാധാരണക്കാര്‍ മാതൃകായോഗ്യരായി കാണേണ്ടവരും കാണുന്നവരുമാകയാല്‍, തീര്‍ച്ചയായും സ്വയപരിശോധന നടത്തണം. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്ഥാനത്ത് തുടരേണ്ടിയിരിക്കുന്ന ബഹുമാന്യരായ അംഗങ്ങള്‍, സ്വയം വിലയിരുത്തുന്നതിലൂടെ തങ്ങള്‍ ഏതെങ്കിലും തരത്തില്‍ കുറവുള്ളവരെന്ന് ബോദ്ധ്യമായാല്‍, അത് തിരുത്തി സ്ഥാനന്യായേനയുള്ള നിലവാരത്തിലേക്ക് വളര്‍ന്ന് ചുമതലാനിര്‍വ്വഹണത്തിന് പ്രാപ്തരാകുവാന്‍ സാദ്ധ്യതയുണ്ട്.
ഇടവകയെയും ഭദ്രാസനത്തെയും സഭയെയും പ്രതിനിധീകരിക്കുവാന്‍ സാധാരണ വിശ്വാസിയെക്കാള്‍ എന്ത് അധികയോഗ്യതയാണ് തനിക്കുള്ളതെന്നാണ് ഓരോരുത്തരും വിലയിരുത്തേണ്ടത്.
1. കുടുംബാരാധനയിലും ദേവാലയാരാധനയിലും സജീവവും ആത്മാര്‍ത്ഥവുമായ പങ്കാളിത്തമുണ്ടോ?
2. ഇടവകതലത്തിലും സമൂഹത്തിലും ഉത്തമസഭാംഗം എന്ന സാക്ഷ്യം ലഭ്യമാണോ?
3. സണ്ടേസ്കൂള്‍ മറ്റ് അദ്ധ്യാത്മികപ്രസ്ഥാനങ്ങള്‍ എന്നിവയുടെ പഠനപരിപാടികള്‍ യഥാവസരങ്ങളില്‍ പ്രയോജനപ്പെടുത്തി സഭാപരിജ്ഞാനവളര്‍ച്ച സാധിച്ചിട്ടുണ്ടോ?
4. ഇടവകതലത്തിലും ഭദ്രാസനതലത്തിലും ഉള്ള സഭാസംവിധാനങ്ങളെക്കുറിച്ചും പ്രവര്‍ത്തനരീതിയെക്കുറിച്ചും സഭാഭരണഘടനയെക്കുറിച്ചും വേണ്ടത്ര അവബോധമുണ്ടോ?
5. പള്ളിക്കമ്മറ്റിയിലും ഭദ്രാസന ഭരണസമിതിയിലും മലങ്കര അസോസ്യേഷനിലും മാനേജിംങ് കമ്മറ്റിയിലും, തന്നില്‍ നിക്ഷിപ്തമായ ചുമതലകളെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും ബന്ധപ്പെട്ട സമിതികളുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും യഥാര്‍ത്ഥജ്ഞാനമുണ്ടോ?
6. സഭയുടെ ഇന്നത്തെ സ്ഥിതിയെ കുറിച്ചും അതിന്‍റെ പുരോഗതി, ഭാവി എന്നിവയെ കുറിച്ചും സുചിന്തിതമായ ഉള്‍ക്കാഴ്ചയുണ്ടോ?
സഭാസമിതികളില്‍ ഇന്ന് അംഗങ്ങളായിരിക്കുന്നവര്‍ വിവിധതരക്കാരാണ്.
1. തങ്ങളുടെ നിസ്വാര്‍ത്ഥമായ മാതൃകാജീവിതം, സഭാസേവനം ആദിയായവകൊണ്ട് അംഗീകാരം നേടി തെരഞ്ഞെടുക്കപ്പെട്ടവര്‍. മറ്റു വിഭാഗങ്ങളില്‍ പെടുന്നവരുടെ തള്ളിക്കയറ്റത്താല്‍ ഇങ്ങനെയുള്ളവര്‍ അംഗുലീപരിമിതമായിരിക്കും.
2. ശരാശരി സഭാംഗത്തിന്‍റെ നിലവാരം മാത്രമേ ഉള്ളുവെങ്കിലും തങ്ങളെത്തന്നെ യോഗ്യരായി കരുതി, സ്വയം പ്രചാരണം നടത്തി വോട്ടു നേടി ജയിച്ചു വന്നവര്‍. നിലവിലുള്ള സമിതികളില്‍ ഒട്ടേറെയും ഇക്കൂട്ടത്തില്‍ പെടും.
3. സഭാപരിജ്ഞാനം വേണ്ടത്ര ഇല്ലെങ്കിലും, സഭാപ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നവരും സാമ്പത്തികപിന്തുണ നല്‍കുന്നവരും.
4. സാമൂഹ്യവും സാമ്പത്തികവുമായ ഉന്നതനിലയുള്ളതിനാല്‍ തന്‍റെ സഭയിലെ സമിതികളില്‍ തങ്ങളുടെ സ്ഥാനം അനിവാര്യമെന്ന് സ്വയം കരുതി മത്സരരംഗത്തു വന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍.
5. സഭാരംഗത്ത് തങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് കയറ്റം കാംക്ഷിച്ച് അവിഹിതസ്വാധീനവും സമ്മര്‍ദ്ദവും വിലപേശലും മറ്റുംകൊണ്ട് വോട്ടു നേടി തെരഞ്ഞെടുക്കപ്പെട്ട, സഭാപ്രവര്‍ത്തനത്തെക്കാള്‍ മുഴുസമയ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍.
6. നിര്‍ണ്ണായകനേരങ്ങളില്‍ സഭയുടെ പൊതുതീരുമാനങ്ങള്‍ തങ്ങളുടെ രാഷ്ടീയപ്രസ്ഥാനങ്ങള്‍ക്കും അതിന്‍റെ നേതാക്കള്‍ക്കും പ്രയോജനകരമാക്കുന്ന രീതികളില്‍ വഴിതിരിച്ചുവിടുവാന്‍ സഭാസമിതികളില്‍ കണ്ണുംപാര്‍ത്തിരിക്കുന്ന മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകര്‍.
ഒന്നു മുതല്‍ നാലു വരെയുള്ള വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ആത്മാര്‍ത്ഥതയോടെ സ്വയപരിശോധന നടത്തി സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് തിരുത്തലുകള്‍ വരുത്തി ഭാവിയില്‍ തങ്ങളുടെ ചുമതലകള്‍ അര്‍ത്ഥപൂര്‍ണ്ണമായി നിര്‍വ്വഹിക്കുവാന്‍ കഴിയും; കഴിയണം.
അഞ്ചും ആറും വിഭാഗത്തിലുള്ളവരുടെ ലക്ഷ്യം സഭയുടെ ഉന്നമനമോ ദൗത്യനിര്‍വ്വഹണമോ അല്ലാത്തതിനാല്‍ സഭാസമിതികളില്‍ ചേരിതിരിവിനും പ്രയോജനകരമല്ലാത്ത വിവാദങ്ങള്‍ക്കും മാത്രം ഇടവരും. പലപ്പോഴും തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടതെല്ലാം മുന്‍കൂര്‍ ആസൂത്രണം ചെയ്ത് ഇക്കൂട്ടര്‍ സമിതികളെ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകും; സാധാരണ അംഗങ്ങള്‍ അവരുടെ കെണിയില്‍ വീണുപോകയും ചെയ്യും.
സഭാസമിതികളില്‍ ഭരണചുമതലയിലുള്ളവരെ ആവശ്യത്തിനും അനാവശ്യത്തിനും എതിര്‍ക്കുന്ന ഒരു രീതി കണ്ടുവരുന്നുണ്ട്. പാര്‍ലമെന്‍റ്, നിയമസഭ തുടങ്ങിയ രംഗങ്ങളില്‍ ഭരണപക്ഷത്തോട് എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്‍റെ റോളിലാണ് പല സഭാസമിതിയംഗങ്ങളും പ്രതികരിക്കുന്നത്. രാഷ്ട്രീയരംഗത്തുള്ളവരും അവരോട് അനുഭാവമുള്ളവരുാ ഇതിന്‍റെ മുന്‍നിരയില്‍ കാണപ്പെടുന്നുണ്ട്. സഭാദൗത്യനിര്‍വ്വഹണത്തിന് ഇന്നത്തെ പാര്‍ലമെന്‍റും നിയമസഭയും മറ്റും സഭാസമിതികള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയവയല്ലെന്ന് നാം തിരിച്ചറിയണം. അവയെ പോലും തിരുത്താന്‍ പറ്റിയ ലോകത്തിന്‍റെ ഉപ്പായി തീരുകയാണ് സഭയുടെ ദൗത്യം. സഭയെ അവയുടെ പുളിച്ച മാവ് പുളിപ്പിക്കരുത്.
ഭരണനേതൃത്വത്തിലുള്ളവര്‍ സമിതിയംഗങ്ങളെ വിശ്വാസത്തിലെടുക്കാത്തതും, നടപടികള്‍ സുതാര്യമല്ലെന്ന് സംശയിക്കുന്ന തരത്തില്‍ പെരുമാറുന്നതും, അനാവശ്യതര്‍ക്കങ്ങള്‍ക്കും സമിതിയോഗങ്ങളുടെ സമയനഷ്ടത്തിനും ഇടയാകുന്നുണ്ട്. സഭാരംഗം സുതാര്യമാക്കുകയാണ് പോംവഴി. ഭരണരംഗത്ത് ഒന്നും ഒളിക്കുന്നില്ലെന്നും ഒളിക്കേണ്ടതില്ലെന്നും ഉള്ള അവസ്ഥയുണ്ടാകണം.
****
മാനേജിങ് കമ്മറ്റി പോലുള്ള സഭാസമിതികളുടെ കാര്യപരിപാടികള്‍ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്.
മാനേജിങ് കമ്മറ്റിയുടെ തീരുമാനങ്ങള്‍ പലതിനും തത്സമയം മുതല്‍ പ്രാബല്യമുള്ളതാണ്. യോഗന്ത്യത്തില്‍ അന്നത്തെ തീരുമാനങ്ങള്‍ യഥാവിധി രേഖപ്പെടുത്തി പ്രഖ്യാപിച്ച് അദ്ധ്യക്ഷന്‍ ഒപ്പുവച്ചാണ് നടപടികള്‍ അവസാനിപ്പിക്കേണ്ടത്. (വളരെ സുപ്രധാനമായ യോഗനടപടികളുടെ രേഖകള്‍ പിന്നീട് നോക്കിയപ്പോള്‍ ചുമതലക്കാരില്‍ ആരുടെയും ഒപ്പില്ലാത്തതായി കണ്ടിട്ടുണ്ട്. കാലാവധി കഴിഞ്ഞ കമ്മറ്റിയുടെ മിനിട്സ് പുതിയ കമ്മറ്റിയില്‍ വച്ച് അംഗീകാരം വാങ്ങുന്ന നടപടിക്കും രേഖ കണ്ടെത്താന്‍ സാധിക്കും.) യോഗത്തിനു ശേഷം മാസങ്ങള്‍ കഴിഞ്ഞു വരുന്ന യോഗത്തില്‍ മിനിട്സ് പാസ്സാക്കുമ്പോള്‍ പലപ്പോഴും നടന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ ഉളവാകാറുണ്ട്. അജണ്ടാവിഷയങ്ങളെക്കുറിച്ച് അംഗങ്ങളും ഭാരവാഹികളും യോഗസമയത്തു മാത്രം ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നതിനു പകരം, അല്പം ഗൃഹപാഠം ചെയ്തിട്ടു വരികയും, തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖാരൂപത്തില്‍ നല്‍കുകയും ചെയ്താല്‍ മിനിട്സ് യോഗാവസാനം കൃത്യതയോടെ രേഖപ്പെടുത്തുവാനാകും. സമിതിതീരുമാനങ്ങള്‍ രേഖാരൂപത്തില്‍നിന്ന് വേണം പ്രസ്താവിക്കുവാന്‍.
സഭയുടെ ആത്മികനവോത്ഥാനവും സമാധാനവും ഭരണഭദ്രതയും സംബന്ധിച്ച് 2004 ഡിസ. 7-ലെ മാനേജിങ് കമ്മറ്റി നിയമിച്ച ഉപസമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ പലതും ഇനിയും നടപ്പിലായിട്ടില്ല. ഘമ്യ ങശിശൃ്യെേ & ഘമ്യ ഘലമറലൃവെശു ശക്തിപ്പെടുത്തണം എന്ന നിര്‍ദ്ദേശം പ്രായോഗികമാക്കിയിട്ടില്ല. 1900 ത്തിന് തൊട്ടുള്ള കാലഘട്ടത്തിലെ സഭാപ്രതിസന്ധികളില്‍ അത്മേനികളുടെ നേതൃത്വം എത്ര ശക്തമായിരുന്നു! അക്കാലത്തെ നേതാക്കളുടെ പ്രഗത്ഭ്യവും കഴിവും വൈദികനേതൃത്വം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് എല്ലാ നേതൃത്വവും വൈദികരിലേക്ക് കേന്ദീകരിക്കപ്പെടുകയാണ്. സഭയിലെ പ്രസ്ഥാനങ്ങളിലും ഇതര രംഗങ്ങളിലും ഉപയോഗിക്കപ്പെടാവുന്ന സമര്‍ത്ഥരായ അത്മേനികള്‍ ഉണ്ടെങ്കിലും അവിടെയൊക്കെ പരിചയരഹിതരായ വൈദികര്‍ നിയോഗിക്കപ്പെടുന്നു; അവര്‍ ഠൃശമഹ മിറ ഋൃൃീൃ രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകയും ചെയ്യുന്നു!
ഇടവകാടിസ്ഥാനാധിഷ്ഠിതമല്ലാത്ത സഭാസേവനസരണികളിലേക്ക് ടുലരശമഹ ങശിശൃശെേല-െന് വൈദികര്‍ ഉണ്ടാകണമെന്ന ഉപസമിതിയുടെ നിര്‍ദ്ദേശവും പരിഗണിക്കപ്പെട്ടിട്ടില്ല. സഭയ്ക്ക് ഇടവകേതര രംഗങ്ങളില്‍ മുന്നേറ്റത്തിനുതകുന്ന ഈ കാര്യം ത്യാജ്യകോടിയിലാണ്. ഇടവകശുശ്രൂഷയല്ലാത്ത എത്രയോ മേഖലകളില്‍ നമുക്ക് വൈദികപരിശിലനമുള്ളവരെ ആവശ്യമുണ്ട്! ഭദ്രാസനതലത്തില്‍ ആത്മികനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിതമായ സംവിധാനം വേണമെന്ന നിര്‍ദ്ദേശവും ഫലപ്രദമായിട്ടില്ല.
ആനുകാലികപ്രസക്തമായ കാനോന്‍പുസ്തകമുണ്ടാകണമെന്ന നിര്‍ദ്ദേശത്തിന്‍റെ കാര്യവും തഥൈവ. ഭരണഘടനയ്ക്ക് മുഖവുരയും, മറ്റ് അവശ്യം വേണ്ട തിരുത്തലുകളും വേണമെന്ന നിര്‍ദ്ദേശവും പ്രയോഗത്തിലായിട്ടില്ല. റീശീശാ പിരിവ് ഇപ്പോള്‍ പുരുഷന്മാര്‍ക്കേ ഉള്ളൂ. സ്ത്രീകള്‍ക്കും ഭരണരംഗത്ത് പ്രാതിനിധ്യം വന്ന നിലയ്ക്ക് റീശീശാ പിരിവ് അവര്‍ക്കും ബാധകമാകേണ്ടതുണ്ട്.
സാമ്പത്തികരംഗങ്ങളിലും മറ്റും മലങ്കരമെത്രാപ്പോലീത്തായ്ക്ക് പ്രഗത്ഭ്യമുള്ള ഉപദേശകരെ കണ്ടെത്തണമെന്ന നിര്‍ദ്ദേശവും ഏട്ടിലേ ഉള്ളൂ. സഭയുടെ വിവിധരംഗങ്ങളിലെ ജോലികള്‍ ചുമതലക്കാര്‍ പാര്‍ശ്വവര്‍ത്തികളെ ഏല്‍പ്പിച്ച് കൈകാര്യം ചെയ്യുന്നതിനു പകരം ക്വട്ടേഷന്‍ സമ്പ്രദായം സത്യസന്ധവും സുതാര്യവുമായി പ്രാബല്യത്തിലാക്കണം.
മീഡിയാ തുടങ്ങിയ രംഗങ്ങളില്‍ കഴിവും പരിചയവുമുള്ളവരുടെ അഭാവം, സഭയുടെ അന്തസ്സ് ഇടിയുന്നതിനു കാരണമായിട്ടുണ്ട്. സഭയുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ താല്‍പ്പര്യവും യോഗ്യതയും പരിചയവും ഉള്ളവരെ കണ്ടെത്തി ഉപയോഗപ്പെടുത്തേണ്ടതാണ്. തല്‍സ്ഥാനങ്ങളില്‍ ഇടവകയുടെ ചുമതലയുള്ള വൈദികരെ പ്രതിഷ്ഠിക്കുന്നത് രണ്ടുരംഗത്തും വീഴ്ചയ്ക്കേ ഇടവരൂ.
ഇവിടെ സൂചിപ്പിച്ച കാര്യങ്ങള്‍ ചില പൊതുനിരീക്ഷണങ്ങള്‍ മാത്രമാണ്. വിശദമായ വിദഗ്ദ്ധപഠനം ആവശ്യമുള്ള കാര്യങ്ങള്‍ക്ക് ഒരു രൂപരേഖയായി മാത്രം ഇതിനെ കണ്ടാല്‍ മതി.
(ജോര്‍ജിയന്‍ മിറര്‍ 2012 ഏപ്രില്‍-ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഇത്)

Wednesday 30 November 2016

ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക്


പ്രമുഖ അല്‍മായ നേതാവും വ്യവസായ പ്രമുഖനുമായ ജോര്‍ജ് പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു. കുറുപ്പുംപടി ഇടവകാംഗമാണ്. ഇപ്പോള്‍ എറണാകുളം സെന്‍റ് മേരീസ് ഇടവകയില്‍ കുടി നടക്കുന്നു.
GEORGE PAUL
Managing Director Synthite Group of Companies
George Paul is the Managing Director of Synthite Industries Ltd, the world‟s largest oleoresin company and Director of its subsidiary companies Herbal Isolates (P) Ltd, Symega Flavours India (P) Ltd, Intergrow Foods & Beverages Pvt. Ltd and Synthite Exports Ltd. Synthite has won four National awards from the Hon‟ble President of India for outstanding export performance. The CSR arm of Synthite, CVJ Foundation is proactively contributing to the welfare of the people locally and among the farming community nationally. A graduate in Natural Science from Kerala University, he has been spearheading the Synthite group right from its inception in 1972. His various stints in trade bodies like the International Federation of Essential Oils and Aroma Trades, London, (Active Director), Association of British Scholars (Patron, Kochi Chapter), All India Spices Exporters‟ Forum (Former Chairman), Indian Council of Agricultural Research Ltd, American Management Association(Member), CII- Kerala State Council and Indo American Chamber of Commerce (Former President- South India Council) has resulted in him being an advocate of change for the Indian oleoresin industry at large. He is also a Syndicate member of Cochin University of Science and Technology (CUSAT) as an expert from the field of Industry & Commerce. On a personal level, George is very passionate about improving the quality of education in the country and is the chairman of St. Mary‟s Educational Society in Delhi, Treasurer of Vidyodaya School, Kochi, Director of Global Academy for Education and Training, Kochi and Malankara Orthodox Syrian Church Medical College, Kolenchery. He is serving on the advisory board of Berchmans Institute of Management Studies, Changanachery, as a member of the Governing Board, for Indira Institute of Business Management, Mumbai and also as a member of Academic Council, St. Teresa‟s College, an autonomous educational institution in Kochi. He is currently serving as the vice chairman of the Industrial Advisory Board at Kerala University of Fisheries and Ocean Studies. 

Tuesday 22 November 2016

Let's have a change!


Mr. George Paul who was born at Kuruppampady near Perumbavoor from an ancient orthodox family now residing at Ernakulam. Mr. Paul is serving as the Vice President of our Kolenchery Medical College which was established in 1970. He was a former member of the managing committee of MOSC and ex-trustee of St. Mary's Orthodox Cathedral Ernakulam. He is the Vice Chairman of Synthite group of industries. He is a well known TV debater and known for his  firm views on Swasraya.  He is also the Syndicate member of Cochin University (CUSAT).

Mr. GEORGE PAUL
Managing Director Synthite Group of Companies
  
George Paul is the Managing Director of Synthite Industries Ltd, the world‟s largest oleoresin company and Director of its subsidiary companies Herbal Isolates (P) Ltd, Symega Flavours India (P) Ltd, Intergrow Foods & Beverages Pvt. Ltd and Synthite Exports Ltd. Synthite has won four National awards from the Hon‟ble President of India for outstanding export performance. The CSR arm of Synthite, CVJ Foundation is proactively contributing to the welfare of the people locally and among the farming community nationally. A graduate in Natural Science from Kerala University, he has been spearheading the Synthite group right from its inception in 1972. His various stints in trade bodies like the International Federation of Essential Oils and Aroma Trades, London, (Active Director), Association of British Scholars (Patron, Kochi Chapter), All India Spices Exporters‟ Forum (Former Chairman), Indian Council of Agricultural Research Ltd, American Management Association(Member), CII- Kerala State Council and Indo American Chamber of Commerce (Former President- South India Council) has resulted in him being an advocate of change for the Indian oleoresin industry at large. He is also a Syndicate member of Cochin University of Science and Technology (CUSAT) as an expert from the field of Industry & Commerce. On a personal level, George is very passionate about improving the quality of education in the country and is the chairman of St. Mary‟s Educational Society in Delhi, Treasurer of Vidyodaya School, Kochi, Director of Global Academy for Education and Training, Kochi and Malankara Orthodox Syrian Church Medical College, Kolenchery. He is serving on the advisory board of Berchmans Institute of Management Studies, Changanachery, as a member of the Governing Board, for Indira Institute of Business Management, Mumbai and also as a member of Academic Council, St. Teresa‟s College, an autonomous educational institution in Kochi. He is currently serving as the vice chairman of the Industrial Advisory Board at Kerala University of Fisheries and Ocean Studies. 

Thursday 17 November 2016

രണ്ട് ടേം പൂര്‍ത്തിയാക്കിയ സഭാസ്ഥാനികള്‍ മാറണം / ടൈറ്റസ് വര്‍ക്കി


ഗുജറാത്തിലെ ആനന്ദ് പട്ടണത്തില്‍ പടുത്തുയര്‍ത്തപ്പെട്ട അമൂല്‍ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ ഡോക്ടര്‍ വറുഗീസ് കുര്യനോട് ഒരു പത്രപ്രതിനിധി ഒരിക്കല്‍ ചോദിച്ചു, "അമൂലിന്‍റെ അത്ഭുതകരമായ വളര്‍ച്ചയുടെ രഹസ്യമെന്താണ്?" ഡോ. കുര്യന്‍റെ മറുപടി പെട്ടെന്നായിരുന്നു. "അനേകം മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ ഈ പ്രസ്ഥാനത്തിലേക്ക് കുത്തിവെച്ചു. മാറ്റങ്ങളാണ് വളര്‍ച്ചയുണ്ടാക്കിയത്. മാറ്റങ്ങള്‍ ഉള്ളിടത്തേ വളര്‍ച്ചയുണ്ടാകൂ."
ചാവുകടല്‍ നിര്‍ജീവമാണ്. ഉപ്പിന്‍റെ സാന്ദ്രത വളരെ കൂടിയിരിക്കുന്നതിനാല്‍ ജീവജാലങ്ങള്‍ നിലനില്‍ക്കില്ല. ഈ നിര്‍ജീവാവസ്ഥയെ ഒരു വേദശാസ്ത്രജ്ഞന്‍ ഇപ്രകാരമാണ് വിവരിച്ചത്. അരീയോണ്‍, കിദ്രോണ്‍, യോര്‍ദ്ദാന്‍ നദികള്‍ ചാവുകടലിലേക്ക് വെള്ളമെത്തിക്കുന്നുണ്ട്. എന്നാല്‍ ചാവുകടലില്‍ നിന്ന് പുറത്തേക്ക് വെള്ളമൊഴുകുന്നില്ല. ഘീേ ീള കിഹലേെ, യൗേ ിീ ീൗഹേലേ. കെട്ടിക്കിടന്നാല്‍ ദുര്‍ഗന്ധപൂരിതമാകും. അശുദ്ധമായാല്‍ ജീവന്‍റെ തുടിപ്പു ഇല്ലാതാകും. അനര്‍ഗളമായ പ്രവാഹം നിര്‍ജീവാവസ്ഥയ്ക്ക് പരിഹാരമാകും. ഒഴുകിയെത്തുന്ന മാറ്റങ്ങള്‍ പുതുമയുണ്ടാക്കും. അത് വളര്‍ച്ച ഉണ്ടാക്കും. മാറ്റങ്ങളെ സ്വാഗതം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാതിരുന്ന അനേകം പ്രസ്ഥാനങ്ങളും സംരംഭങ്ങളും ക്ഷയിച്ചു പട്ടുപോയിട്ടുണ്ട്. ആനുകാലിക മാറ്റങ്ങള്‍ കൊണ്ടുവന്ന്, വളര്‍ച്ച നേടിയെടുത്ത അനേകം സംരംഭങ്ങളും പ്രസ്ഥാനങ്ങളും വളര്‍ന്ന് വിജയക്കൊടി പാറിച്ച് നമുക്കു ചുറ്റും നിലനില്‍ക്കുന്നു.
നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ സഭാവിഭാഗങ്ങളുടെ കഴിഞ്ഞ 15 വര്‍ഷങ്ങളിലെ വളര്‍ച്ചയും നേട്ടങ്ങളും ശ്രദ്ധിക്കാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. അവരുടെ പല സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നേടിയെടുത്ത വളര്‍ച്ചയും അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്വീകരണവും അതിലൂടെ ലഭിക്കുന്ന ചാരിതാര്‍ത്ഥ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
മലങ്കരസഭയില്‍ ഒരുകാലത്ത് നിലനിന്നിരുന്ന മാറാകൈസ്ഥാനങ്ങള്‍ അവസാനിപ്പിച്ച് സമയപരിധി നിശ്ചയിച്ച് തീരുമാനങ്ങള്‍ എടുത്ത നമ്മുടെ പൂര്‍വ്വികര്‍, ഈ നിര്‍ജീവാവസ്ഥയും ജീര്‍ണ്ണതയും സഭയെ തീണ്ടരുത് എന്നാഗ്രഹിച്ചിരുന്നു. സഭയിലെ വൈദികട്രസ്റ്റി സ്ഥാനം സമയപരിധിയില്‍ പൂര്‍ത്തീകരിച്ച്, സ്വയം ഒഴിഞ്ഞുകൊടുത്ത മണലില്‍ യാക്കോബ് കത്തനാരെ സഭയ്ക്ക് മറക്കാനാകില്ല.
സഭയുടെ ട്രസ്റ്റിസ്ഥാനങ്ങള്‍ (വൈദിക-അത്മായ) അഞ്ചു വര്‍ഷങ്ങളിലേക്കാണ് നിജപ്പെടുത്തിയിരിക്കുന്നത്. കാലയളവ് പൂര്‍ത്തീകരിക്കുമ്പോള്‍ കൂടുന്ന അസോസിയേഷന്‍ യോഗത്തിലാണ് പുതിയ ട്രസ്റ്റിമാരെ തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് എത്ര പ്രാവശ്യം തെരഞ്ഞെടുക്കപ്പെടാം എന്നുള്ളതിന് ഭരണഘടനാ നിയമങ്ങള്‍ ഇല്ലെങ്കിലും, മൂന്നാം പ്രാവശ്യവും കൈവശമുള്ള ബന്ധങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് സ്ഥാനത്തേക്ക് വീണ്ടും കടന്നുവരാന്‍ ശ്രമിക്കുന്നത് സഭയുടെ വളര്‍ച്ചയെ തടയുമെന്ന് മാത്രമല്ല, അത് സഭാന്തരീക്ഷത്തെ മലിനമാക്കുകയും ജീവന്‍റെ തുടിപ്പില്ലാതാക്കുകയും ചെയ്യും. പുതുരക്തത്തിന്‍റെ കടന്നുവരവിനെ ഇത് തടസ്സപ്പെടുത്തുകയും ചെയ്യും.
ഈ സ്ഥാനങ്ങളുടെ രുചിയും ആകര്‍ഷകത്വവും ബഹുമതിയും ആസ്വദിച്ചത് മതിയെന്ന് തീരുമാനിക്കാനുള്ള ആര്‍ജ്ജവം സ്ഥാനികള്‍ കാട്ടേണ്ടിയിരിക്കുന്നു. പ. സുന്നഹദോസ് വിവിധ സ്ഥാനങ്ങളിലേക്കും പ്രസ്ഥാനങ്ങളിലേക്കും മെത്രാപ്പോലീത്തന്മാരെ നിയോഗിക്കുന്നതിനുപോലും സമയപരിധി നിശ്ചയിക്കുകയും, തുടരെ ഒരേ സ്ഥാനത്തേക്ക് കടന്നുവരാതിരിക്കാന്‍ നിയമങ്ങള്‍ എഴുതിയുണ്ടാക്കുകയും ചെയ്തിട്ടുള്ളതായി അറിയുന്നു. എന്നാല്‍ സഭയിലെ വൈദിക-അത്മായ ട്രസ്റ്റി സ്ഥാനങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാതാകുന്നത് നിരുത്തരവാദപരവും ലജ്ജാകരവും ആകുന്നു. ഇത് വീണ്ടും തുടരാന്‍, സഭാനേതൃത്വം പച്ചക്കൊടി കാട്ടുന്നത് നീതിക്കു നിരക്കുന്നതല്ല.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തുന്നതല്ലേ ഉത്തമം. ഈ തത്വം അവഗണിച്ച് രാഷ്ട്രീയ മതമണ്ഡലങ്ങളില്‍ തുടരെ മത്സരത്തിനിറങ്ങിയവര്‍ക്കുണ്ടായ പരാജയങ്ങളുടെ അനേക ഉദാഹരണങ്ങള്‍ നമുക്കുചുറ്റും കാണുന്നുണ്ടല്ലോ.
മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക്, 2017 മാര്‍ച്ച് മാസത്തില്‍, കോട്ടയത്തു കൂടുന്ന അസോസിയേഷന്‍ യോഗത്തില്‍ ദൈവഭയവും, സഭാസ്നേഹവും, സേവനപാരമ്പര്യവും ഭരണപരിചയവുമുള്ള പുതുരക്തം ട്രസ്റ്റിസ്ഥാനങ്ങളിലേക്ക് കടന്നുവരാനും തെരഞ്ഞെടുക്കപ്പെടുവാനും സഭാമക്കള്‍ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കണം, പരിശ്രമിക്കണം.
സേവനസന്നദ്ധരും, പാര്‍ലമെന്‍ററി മര്യാദകള്‍ പാലിക്കാന്‍ സന്നദ്ധതയുള്ളവരും, വെറും സ്ഥാനമോഹികള്‍ അല്ലാത്തവരുമായ സഭാമക്കള്‍ സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുവാന്‍ വിവിധ ഭദ്രാസന തലവന്മാരും പള്ളിപ്രതിപുരുഷന്മാരും പ്രാര്‍ത്ഥനാപൂര്‍വ്വം പരിശ്രമിക്കണം.
അതേപോലെ സഭയുടെ എക്സിക്യൂട്ടീവ് സമിതിയായ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് നല്ല പഠിപ്പും പാരമ്പര്യവും ഉത്തരവാദിത്വബോധവും പ്രവര്‍ത്തനസന്നദ്ധതയും ഉള്ളവരെ പ. കാതോലിക്കാ ബാവാ തിരുമേനി, സഹമെത്രാപ്പോലീത്തന്മാരുടെ ആലോചനയോടെ നോമിനേറ്റ് ചെയ്യുമെന്ന് സഭാമക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
അങ്ങനെ സഭയില്‍ ഒരു പുതുജീവന്‍റെയും പുത്തന്‍ ഉണര്‍വിന്‍റെയും തുടിപ്പ് ദൃശ്യമാകട്ടെ. യുവത്വം നഷ്ടപ്പെടാത്ത പ. ബാവാ തിരുമേനിയുടെ നേതൃത്വത്തില്‍ സഭയിലെ മെത്രാപ്പോലീത്തന്മാരുടെയും, വൈദിക-അത്മായ നേതാക്കളുടെയും സഹകരണത്തില്‍ സഭയില്‍ വളര്‍ച്ചയുടെ വേഗതയും ചടുലതയും ദൃശ്യമാകട്ടെ. കഴിഞ്ഞ കാലങ്ങളിലേക്കാള്‍ വേഗത്തില്‍ സഭയുടെ വികസനവും ദൗത്യനിര്‍വഹണവും സാധ്യമാകട്ടെ. മാറ്റങ്ങളിലൂടെ സഭയുടെ വളര്‍ച്ച യാഥാര്‍ത്ഥ്യമാകട്ടെ.

Tuesday 15 November 2016

കൂട്ടുട്രസ്റ്റിമാരും കാലാവധിയും / ചാക്കോ തോമസ്, മൈലപ്ര

2006-ലെ സഭാഭരണഘടന ഭേദഗതി വരെ വൈദിക-അത്മായ ട്രസ്റ്റിമാര്‍ക്ക് കാലാവധി നിശ്ചയിച്ചിരുന്നില്ല. കാലാവധി നിശ്ചയിക്കാതിരുന്നതിനാല്‍, പലരും ഈ സ്ഥാനങ്ങള്‍ ആയുഷ്കാലം കൈവശം വച്ചിരിക്കുകയായിരുന്നു. ഈ സ്ഥാനങ്ങളില്‍ വരുന്നവര്‍ സഭയിലെയും സമൂഹത്തിലെയും മാന്യന്മാര്‍ ആയിരുന്നതിനാല്‍ ആരും ഈ വിഷയം കാര്യമാക്കിയിരുന്നില്ല.
കാലപരിധി വച്ചില്ലെങ്കില്‍ പോലും സ്ഥാനങ്ങള്‍ കൈവിടാതെയിരിക്കുന്ന ഈ തെറ്റായ പ്രവണതയ്ക്ക് മാറ്റം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തിലാണ് മണലില്‍ യാക്കോബ് കത്തനാര്‍ ഏഴു വര്‍ഷം മാത്രം (1958-1965) വഹിച്ച ഈ സ്ഥാനം ഉപേക്ഷിച്ചത്. പിന്നാലെ വന്ന തെങ്ങുംതോട്ടത്തിലച്ചനും സാമാന്യമര്യാദ അനുസരിച്ച് രാജി വയ്ക്കുകയുണ്ടായി.
2006-ലെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിനു മുന്‍കൈയെടുത്തയാളാണ് ഫാ. ഡോ. ഒ. തോമസ്. ഈ ഭേദഗതിയുടെ ഏറ്റവും വലിയ ഇരയായിത്തീര്‍ന്നതും അദ്ദേഹം തന്നെയാണ്. കഷ്ടിച്ച് രണ്ടര വര്‍ഷം (2004-2007) മാത്രമാണ് അദ്ദേഹത്തിന് വൈദിക ട്രസ്റ്റിയാകാന്‍ അവസരം ലഭിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വന്ന അദ്ദേഹത്തിന് ന്യായമായും ഒരു പൂര്‍ണ കാലാവധി കൂടി കൊടുക്കാവുന്നതായിരുന്നു. അതിന് അനുവദിക്കാതിരുന്ന വ്യക്തിയെ ഇന്ന് മൂന്നാം ടേമിനായി കളത്തിലിറക്കുന്നു.
2006-ലെ ഭരണഘടനാ ഭേദഗതിയുടെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇപ്പോഴത്തെ അത്മായട്രസ്റ്റി. 1980-ല്‍ തെരഞ്ഞെടുക്കപ്പെട്ട സമയത്ത് കാലാവധി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ പി. സി. ഏബ്രഹാമിന് തല്‍സ്ഥാനത്ത് മരണംവരെ തുടരാമായിരുന്നു. ഭരണഘടനാ ഭേദഗതി തനിക്കു ബാധകമല്ലെന്നു വാദിച്ച് പി. സി. ഏബ്രഹാം സ്ഥാനത്ത് കടിച്ചുതൂങ്ങാതിരുന്നതുകൊണ്ടാണ് എം. ജി. ജോര്‍ജ്ജിന് ഈ സ്ഥാനത്തു വരാന്‍ കഴിഞ്ഞത്. പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഉള്‍പ്പെടെ സുന്നഹദോസ് നിശ്ചയിക്കുന്ന എല്ലാ സ്ഥാനികള്‍ക്കും പരമാവധി രണ്ടു ടേം (10 വര്‍ഷം) മാത്രമാണ് കാലാവധി.
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു മെത്രാന്‍ ഒരു ഭദ്രാസനത്തില്‍ ഇരുന്നാല്‍ അഴിമതി, സ്വജനപക്ഷപാതം, വികസന മുരടിപ്പ്, ജീര്‍ണ്ണത എന്നിവ ഉണ്ടാവുമെന്ന് വാദിച്ച് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെത്രാന്മാര്‍ക്ക് ട്രാന്‍സ്ഫര്‍ വേണമെന്നു മുദ്രാവാക്യം വിളിച്ചവരും അതിന് നേതൃത്വം നല്‍കിയവരും മൂന്നാം ടേമിന്‍റെ വക്താക്കളായി മാറിയത് വിരോധാഭാസം തന്നെ.
മൂന്നാം ടേമിനായി ശ്രമിക്കുന്ന സഭയുടെ മൂവര്‍ സംഘം മൂന്നാം ടേം പൂര്‍ത്തിയാക്കുമ്പോള്‍ 15 വര്‍ഷം കഴിഞ്ഞിരിക്കും. അതായത് ജീവപര്യന്ത കാലാവധി. ആ നിലയ്ക്ക് 2006-ലെ ഭരണഘടനാ ഭേദഗതിക്ക് എന്തു പ്രസക്തി?
ഏതായാലും യാക്കോബായക്കാരെ അനുകരിച്ച് അത്മായ ട്രസ്റ്റി – അസോസിയേഷന്‍ സെക്രട്ടറിമാര്‍ കസേര വച്ചുമാറി ഭരണത്തില്‍ കടിച്ചുതൂങ്ങുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. മരണംകൊണ്ട് മാത്രമേ തങ്ങളെ ഈ സ്ഥാനത്തുനിന്ന് വിടര്‍ത്താന്‍ സാധിക്കുകയുള്ളു എന്ന വെല്ലുവിളിയുയര്‍ത്തുന്ന നേതാക്കന്മാര്‍ സഭയ്ക്കു ഭൂഷണമല്ല.
പുണ്യവാനായ മണലിലച്ചന്‍റെ ആത്മാവ് എല്ലാവരോടും ക്ഷമിക്കട്ടെ!!!

Monday 14 November 2016

മലങ്കര നവോത്ഥാനം, നവംബര്‍ 2016

മണലിലച്ചന്‍: മാറാസ്ഥാനികള്‍ക്കൊരു വെല്ലുവിളി


രാജിവയ്ക്കാതെ മരണം വരെ ഫാ. ജേക്കബ് മണലില്‍ വൈദികട്രസ്റ്റിയായി തുടര്‍ന്നിരുന്നുവെങ്കില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ (1965 - 1982), കോനാട്ട് ഏബ്രഹാം മല്‍പാന്‍ (1982 - 1987), നൂറനാല്‍ മത്തായി കത്തനാര്‍ (1987 - 2002) എന്നിവരില്‍ ആദ്യത്തെ രണ്ടു പേര്‍ക്കെങ്കിലും വൈദികട്രസ്റ്റിയാകാന്‍ അവസരം ലഭിക്കുമായിരുന്നില്ല. 

മലങ്കരസഭയിലെ മാറാകൈസ്ഥാനികള്‍ക്കൊരു വെല്ലുവിളിയാണ് ഫാ. ജേക്കബ് മണലില്‍ (1901 ഒക്ടോബര്‍ 1 - 1993 ജനുവരി 17). ഏഴു വര്‍ഷം മാത്രം (1958 ഡിസംബര്‍ 26 - 1965 ഡിസംബര്‍ 28) വൈദികട്രസ്റ്റിയായിരുന്ന അദ്ദേഹം സ്ഥാനം രാജിവയ്ക്കുകയാണുണ്ടായത്. രാജിവയ്ക്കാതെ മരണം വരെ അദ്ദേഹം വൈദികട്രസ്റ്റിയായി തുടര്‍ന്നിരുന്നുവെങ്കില്‍ തെങ്ങുംതോട്ടത്തില്‍ ടി. എസ്. ഏബ്രഹാം കോറെപ്പിസ്കോപ്പാ (1965 - 1982), കോനാട്ട് ഏബ്രഹാം മല്‍പാന്‍ (1982 - 1987), നൂറനാല്‍ മത്തായി കത്തനാര്‍ (1987 - 2002) എന്നിവരില്‍ ആദ്യത്തെ രണ്ടു പേര്‍ക്കെങ്കിലും വൈദികട്രസ്റ്റിയാകാന്‍ അവസരം ലഭിക്കുമായിരുന്നില്ല.
ബഹു. മണലില്‍ യാക്കോബ് കത്തനാര്‍ വൈദികട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യവും രാജിവയ്ക്കാനുണ്ടായ കാരണവും തന്‍റെ ഒരു യുവ സുഹൃത്തിന് 08-07-1989-ല്‍ അദ്ദേഹം അയച്ച കത്തില്‍ നിന്ന്:
"ഞാന്‍ വൈദികട്രസ്റ്റി സ്ഥാനമോ വേറെ ഏതെങ്കിലും പ്രത്യേക സ്ഥാനമോ സഭയില്‍ ആഗ്രഹിച്ചിരുന്നില്ല. ആഗ്രഹവും മോഹവും ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഏറ്റവും പ്രായം കൂടിയ മേല്പട്ടക്കാരനായി കഴിയാമായിരുന്നു. ആ സ്ഥാനത്തേക്കും എന്നെ സഭയിലെ പഴയ മാന്യന്മാര്‍ നിര്‍ബന്ധിച്ചതാണ്. 1958-ല്‍, 30 കൊല്ലത്തിലധികം സേവനം ചെയ്തതിന്‍റെയോ മറ്റോ ഓര്‍മ്മ കൊണ്ട് ഗീവറുഗീസ് കക കാതോലിക്കാ ബാവാ എന്നോട് വൈദിക ട്രസ്റ്റി സ്ഥാനം സ്വീകരിക്കണമെന്ന് കല്പിച്ചു. സ്ഥാനമൊന്നും വേണ്ടെന്ന് അറിയിച്ചപ്പോള്‍ ശാസനയായി കല്പിച്ചപ്പോള്‍ 'ഏല്ക്കാം, 5 കൊല്ലം കഴിയുമ്പോള്‍ ഞാന്‍ മാറും' എന്നറിയിച്ചപ്പോള്‍ 'അത് അന്നല്ലയോ' എന്നു കല്പിച്ചു, സ്വീകരിച്ചു. യോജിച്ച സഭയുടെ ആദ്യ അസോസ്യേഷനുമായിരുന്നു; തെരഞ്ഞെടുത്തു. 64-ല്‍ ബാവാ കാലം ചെയ്തു. പിന്നീടു കൂടിയ 65 ഡിസംബര്‍ അസോസ്യേഷനില്‍ രാജിവച്ചു. എന്നെക്കാള്‍ വളരെ യോഗ്യന്മാരായ പട്ടക്കാര്‍ 58-ലും ഉണ്ടായിരുന്നു. എനിക്ക് ഒട്ടും ആഗ്രഹവുമില്ല. രാജിവച്ചതും മറ്റുള്ളവര്‍ക്ക് ഒരു മാതൃകയും, രവമിരല-ം ഉണ്ടാകട്ടെ എന്നു കരുതിയാണ്. പിന്നീട് ഇപ്പോള്‍ മൂന്നാമത്തെ വൈദികട്രസ്റ്റിയാണ്. എത്രയോ പേര്‍ ആഗ്രഹിക്കുന്നു. അവരുടെ ആഗ്രഹം നടക്കട്ടെ. ഞാന്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഒരു രോഗിയാണെന്നു തോന്നുന്നു. 88-ാം വയസില്‍ ആണു.... ഒലമൃേ മമേേരസ ഉണ്ടായി. 3 ആഴ്ച ഒീുശെമേഹല്‍ കിടന്നു. ഇപ്പോള്‍ കുഴപ്പമില്ല. മരുന്നിലും മറ്റും കഴിയുന്നു."
ഫാ. ജേക്കബ് മണലില്‍ അനാരോഗ്യം മൂലം വൈദികട്രസ്റ്റി സ്ഥാനം 1965-ല്‍ രാജി വച്ചതായി മലങ്കര ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് എന്ന ദ്വൈവാരികയില്‍ (1989 ഡിസംബര്‍ 28) വന്നിരുന്നു. പിശകു ചൂണ്ടിക്കാട്ടി 05-01-1990 ല്‍ ബഹു. മണലിലച്ചന്‍ അയച്ച കത്തില്‍ നിന്ന്:
"ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്തതും അന്നത്തെ അസോസിയേഷന്‍ പോലും ഓര്‍ക്കാത്തതുമാണു എന്‍റെ ആരോഗ്യം. ഡല്‍ഹിക്കാരന്‍ (സഭാചരിത്രകാരനായ ഡേവിഡ് ദാനിയേല്‍ - എഡിറ്റര്‍) ഊഹിച്ചു എഴുതിയതാകും. വൈദികട്രസ്റ്റിസ്ഥാനത്തു നിന്നും ഞാന്‍ രാജിവച്ചിരിക്കുന്നു എന്നു മാത്രമാണു എഴുതിയിരുന്നത്. അസോസിയേഷന്‍ നോട്ടീസില്‍ വൈദികട്രസ്റ്റിയെ തിരഞ്ഞെടുക്കുന്ന കാര്യം ചേര്‍ത്തിരുന്നില്ല. നോട്ടീസ് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും എഴുതി. എന്‍റെ രാജി സ്വീകരിച്ചു പകരം ആളെ തെരഞ്ഞെടുക്കുവാന്‍ ഉദ്ദേശമില്ലെങ്കില്‍ മേലില്‍ വൈദികട്രസ്റ്റി ഉണ്ടായിരിക്കയില്ലെന്ന് വീണ്ടും അറിയിച്ച ശേഷം ... "വൈദികട്രസ്റ്റി" രാജിവച്ചിരിക്കുന്നതിനാല്‍ ആ സ്ഥാനത്തേക്കു ഒരു വൈദികനെ തിരഞ്ഞെടുക്കണമെന്ന് ഒരു പ്രത്യേക നോട്ടീസു കൂടി അയച്ചാണു 1965-ല്‍ അസോസിയേഷന്‍ നടന്നത്. അസോസിയേഷന്‍ കൂടിയപ്പോള്‍ പലരും രാജിവക്കുവാന്‍ കാരണം അറിയണമെന്നു ആവശ്യപ്പെട്ടു. അപ്പോള്‍ കാരണം പറയുവാന്‍ വിളിച്ചു. ട്രസ്റ്റി സ്ഥാനം രാജിവയ്ക്കുന്നതിനു കാരണമൊന്നുമില്ല. കാലാവധി വയ്ക്കുന്നതു ആവശ്യമാണ്. ഗീവറുഗീസ് കക ബാവാ കല്പിച്ചതുകൊണ്ടു സമ്മതിച്ചതാണ്. 5 കൊല്ലമാണു ഞാന്‍ സമ്മതിച്ചത്. അസോസിയേഷന്‍ നടന്നില്ല. ബാവാ 64-ല്‍ കാലം ചെയ്തു. 63 മുതല്‍ അസുഖമായിരുന്നു ബാവായ്ക്ക്. അതുകൊണ്ട് നിര്‍ബന്ധിച്ചില്ല. പിന്നീട് ആദ്യം കൂടിയ അസോസിയേഷന്‍ - കൂടുന്ന വിവരമറിഞ്ഞ് നോട്ടീസിന് ഒരു മാസം മുമ്പു രാജി കത്തു അയച്ചു. നോട്ടീസില്‍ കാണാഞ്ഞതുകൊണ്ടു അറിയിച്ചപ്പോള്‍ അതിനു മാത്രം പ്രത്യേക നോട്ടീസ് അയയ്ക്കുകയായിരുന്നു ചെയ്തത്. ....... വായിക്കുന്നവര്‍ ചുരുക്കമാണ്. ആരും അത് ഓര്‍ക്കുകയില്ല. ഇനി ഒരു തിരുത്തു വേണമെന്ന് എനിക്കു നിര്‍ബന്ധമില്ല. അസോസിയേഷന്‍ മിനിറ്റ്സില്‍ അനാരോഗ്യം മൂലമെന്നു കാണുകയില്ലെന്നറിയാം. ഞാനും കൂടിയിരുന്നു എഴുതിയതാണു മിനിറ്റ്സ്. വന്ന തെറ്റു ചൂണ്ടിക്കാണിച്ചതാണ്. വല്ലവനും വല്ലടത്തും ഇരുന്നു എഴുതിയതാണ്. കാരണം വല്ലതും കാണുമെന്നു ചിന്തിച്ചു "അനാരോഗ്യം" ചേര്‍ത്തതാകാം. ഞാന്‍ എഴുതുകയും തമ്മില്‍ കണ്ടപ്പോള്‍ പറഞ്ഞതും ഓര്‍ത്തില്ലല്ലോ എന്ന് ഓര്‍ത്തു. 65-ലെ മണലില്‍ അച്ചന്‍ 89-ല്‍ ഓടിനടക്കുകയാണല്ലോ എന്നും ഓര്‍ത്തില്ല. ക്ഷമിച്ചിരിക്കുന്നു. വീണ്ടും ഒരു തിരുത്തിനു നിര്‍ബന്ധിക്കുന്നില്ല.
മാറാസ്ഥാനികള്‍ക്കൊരു മാനസാന്തരമുണ്ടാകാന്‍ മണലിലച്ചന്‍റെ മദ്ധ്യസ്ഥതയില്‍ അഭയം തേടാം.
- ഉലഹന്നാന്‍ വര്‍ക്കി
(മലങ്കര അസോസിയേന്‍ അംഗം)